ഹൈദരാബാദ് : ശ്രീശൈലം ബ്രമരമ്പ മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും ഭാര്യയും . വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിൽ നിന്ന് ശ്രീശൈലത്ത് എത്തിയ എൻ വി രമണയെ ക്ഷേത്ര അധികൃതർ സ്വീകരിച്ചു . ക്ഷേത്ര പുരോഹിതന്മാർ ഇരുവരെയും പൂർണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് എത്തിച്ചു.
മല്ലികാർജ്ജുന സ്വാമിക്ക് മുന്നിൽ പ്രത്യേക പൂജകളും , വഴിപാടുകളും എൻ വി രമണ അർപ്പിച്ചു . കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ചീഫ് ജസ്റ്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത് .
ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എൻ വി രമണ ശ്രീശൈലത്ത് എത്തുന്നത് . വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് ഹൈദരാബാദിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ക്ഷേത്ര അതിഥിമന്ദിരത്തിലെത്തിയത് . അമ്മവരുവിലും ദർശനം നടത്തിയ ശേഷമാണ് ദമ്പതികൾ ഹൈദരാബാദിലേക്ക് മടങ്ങിയത് .
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അഭ്യർഥന മാനിച്ച് ചൊവ്വാഴ്ച അദ്ദേഹം യാദാദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രവും ദർശിച്ചിരുന്നു.
Comments