പ്രയാഗ് രാജ് : കാമുകനുമൊത്ത് ജീവിക്കണമെന്നും ഭർത്താവ് തടസപ്പെടുത്തുന്നത് വിലക്കണമെന്നും ഹർജി നൽകിയ യുവതിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. അലഹബാദ് ഹൈക്കോടതിക്ക് മുന്നിലാണ് ഇത്തരമൊരു ഹർജി എത്തിയത് . ‘
ജൂൺ 15 നാണ് അലിഗഡ് സ്വദേശിനിയായ ഗീതയാണ് ലിവ് ഇൻ പങ്കാളിയുമായുള്ള ജീവിതത്തിൽ ഭർത്താവും, വീട്ടുകാരും തടസ്സപ്പെടുത്താൻ വരരുതെന്ന് നിർദേശം നൽകണമെന്ന് കാട്ടി ഹർജി നൽകിയത്.
ഹർജി തള്ളിയ ജസ്റ്റിസ് കൗശൽ ജയേന്ദ്ര താക്കറും ജസ്റ്റിസ് ദിനേശ് പഥക്കും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സമൂഹത്തിൽ നിയമവിരുദ്ധത അനുവദിക്കുന്ന ഇത്തരം അപേക്ഷ എങ്ങനെ അനുവദിക്കുമെന്ന് മനസിലാകുന്നില്ല, ‘ എന്ന് വിമർശിച്ചു കൊണ്ടാണ് കോടതി യുവതിക്ക് 5,000 രൂപ പിഴ ചുമത്തിയത് .
‘ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം അനുവദിച്ച് നൽകുന്നു. . ഒപ്പം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിത സംരക്ഷണവും വ്യക്തിസ്വാതന്ത്ര്യവും നൽകുന്നു. നിയമം സ്ഥാപിച്ച നടപടിക്രമമനുസരിച്ച് ഒരു വ്യക്തിക്കും അയാളുടെ ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടില്ലെന്ന് ഇത് ഉറപ്പുനൽകുന്നു. എന്നാൽ ആ സ്വാതന്ത്ര്യം അവർക്ക് ബാധകമായ നിയമത്തിന്റെ പരിധിയിൽ ആയിരിക്കണം. ‘ കോടതി പ്രസ്താവിച്ചു.
ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകരമെന്ന് പറയാൻ കഴിയുന്ന ഒരു പ്രവൃത്തി തന്റെ ഭർത്താവ് ചെയ്തിട്ടുണ്ട് എന്ന് അവർ ഒരിക്കലും പരാതിപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു .
Comments