ഇസ്ലാമാബാദ് : ചൈനയുടെ സാമ്പത്തിക പിന്തുണയോടെ തങ്ങള്‍ക്ക് അനുകൂലമായി വാർത്താ പ്രചാരണം നടത്താൻ അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനം തുടങ്ങാന്‍ പാകിസ്താന് . ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താന്റെ സുരക്ഷാ സ്ഥാപനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നതായും റിപ്പോർട്ടുകളുണ്ട്. ആഗോളതലത്തിൽ തങ്ങൾക്ക് അനുകൂലമായി പ്രചാരണം നടത്താൻ ഇന്‍ഫര്‍മേഷന്‍ വാര്’ ആണ് പാകിസ്താൻ ലക്ഷ്യമിടുന്നത്.
ഇതിനായി ചൈനയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയ്ക്ക് സാമ്പത്തികവും മാർഗനിർദേശവും നൽകുന്നതും ചൈനയാണ് .തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സത്യവും വസ്തുതാപരമായ വശങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും രേഖകള്‍ പറയുന്നു.
പാകിസ്താനിലെ നിലവിലെ സ്ഥിതിഗതികൾ പദ്ധതിയ്ക്ക് അനുകൂലമാണെങ്കിലും സാമ്പത്തിക വെല്ലുവിളികൾ ഒരു തടസ്സമാണെന്നും അതിനാലാണ് ചൈനയുമായി സഹകരിക്കേണ്ടി വന്നതെന്നുമാണ് റിപ്പോർട്ട്.
അല്‍ ജസീറയുടെയും റഷ്യ ടുഡേയുടേയും നിലവാരം പുലര്‍ത്തുന്ന ഒരു മാദ്ധ്യമ സ്ഥാപനം ആവശ്യമുണ്ടെന്നും ചൈനയുടെ ധനസഹായത്തോടെയുള്ള പാകിസ്താന്റെ ഈ സ്ഥാപനം നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും രേഖയില്‍ പറയുന്നു . അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള മാദ്ധ്യമ വിദഗ്ധരെ ഇവിടെ നിയമിച്ചേക്കുമെന്നും രേഖകള്‍ പറയുന്നു.
ഈ പദ്ധതി പാകിസ്താന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്നും ഇത് ചൈനയ്ക്കും ഗുണം ചെയ്യുമെന്നുമാണ് ഇന്ത്യ വിലയിരുത്തുന്നത്. തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ചവിട്ടുപടിയായി ഉപയോഗിക്കാന്‍ ചൈന ഉദ്ദേശിക്കുന്നു എന്നതിന് മതിയായ തെളിവാണ് പദ്ധതിക്ക് അവര്‍ ധനസഹായം നല്‍കുന്നതെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു.
Comments