സിഡ്നി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഭാര്യയായിരുന്ന മകളെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് മടക്കി കൊണ്ടുവരാൻ ശ്രമിച്ച് പിതാവ് . ഓസ്ട്രേലിയൻ സ്വദേശിനിയായ മറിയം ഡബൗസി എന്ന 29 കാരിയേയും ,മൂന്ന് മക്കളെയും മടക്കി കൊണ്ടു വരാനാണ് പിതാവ് കമല്ലെ ശ്രമിക്കുന്നത് . മകൾ സ്വന്തം ഇഷ്ടപ്രകാരം സിറിയയിലേക്ക് പോയതല്ലെന്നും ,മടക്കി കൊണ്ടു വരണമെന്നും കാട്ടി ഓസ്ട്രേലിയൻ സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് കാമെല്ല
പാർട്ടിയും ,സിനിമയും ,കുടുംബവുമായി സന്തോഷമായി കഴിഞ്ഞ കുടുംബമാണ് മറിയം ഡബൗസിയുടേത് . തീവ്രമായി യാതൊരു മതത്തിലും വിശ്വാസമില്ലാതിരുന്ന 18 കാരി മറിയത്തിന്റെ ജീവിതം ഭീകരതയുടെ പാതയിലേക്കെത്തിയത് ബാങ്ക്സ്റ്റൗൺ അപ്രന്റീസ് ഇലക്ട്രീഷ്യനായിരുന്ന ഖാലിദ് സഹാബിനെ പരിചയപ്പെട്ടതോടെയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ഖാലിദ് 2013 ലാണ് മറിയത്തെ വിവാഹം കഴിക്കുന്നത് . വിവാഹ ശേഷമാണ് ഖാലിദിന്റെ കുടുംബം ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് കാമെല്ലയും മറിയവും അറിയുന്നത് . ഖാലിദിന്റെ ജ്യേഷ്ഠൻ മുഹമ്മദ് സഹാബ് സിറിയയിൽ നിന്ന് മടങ്ങിയെത്തിയായിരുന്നു മറിയത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് പോലും .
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മറിയം ഹിജാബ് ധരിക്കാൻ തുടങ്ങി. അറബി ഭാഷ മെച്ചപ്പെടുത്താൻ ആരംഭിച്ചു . തന്റെ വിശ്വാസത്തിൽ തീവ്രത പ്രകടിപ്പിക്കണമെന്ന് ഭർത്താവിന്റെ വീട്ടിലെ പലരും മറിയത്തെ പ്രേരിപ്പിച്ചു. മറിയത്തെ തീവ്ര ഇസ്ലാമിസ്റ്റായി വളർത്താത്തിന് കാമല്ലെയെ വിമർശിച്ചു. ക്രമേണ മറിയം സ്വന്തം കുടുംബത്തിൽ നിന്ന് അകലാൻ തുടങ്ങി.
ഐഷ എന്ന പെൺകുഞ്ഞ് ജനിച്ചതിനു ശേഷമാണ് മറിയം ഭർത്താവിനൊപ്പം തുർക്കിയിലേക്ക് പോകുന്നത് . അവിടെ നിന്ന് സിറിയയിലേക്കും . ഓസ്ട്രേലിയൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ വിവരം കാമെല്ലയെ അറിയിക്കുന്നതും . ഐഎസിന്റെ അന്നത്തെ നേതാവ് അബുബക്കർ അൽ ബാഗ്ദാദിയുടെ ആഹ്വാന പ്രകാരം ഐ എസിൽ ചേർന്നതാണ് മറിയത്തിന്റെ ഭർതൃ സഹോദരൻ മുഹമ്മദെന്നും ഓസ്ട്രേലിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കാമെല്ലയെ അറിയിച്ചു.
മുഹമ്മദ് തന്റെ ഭാര്യ, സഹോദരി, മറിയത്തിന്റെ ഭർത്താവ് . ഉൾപ്പെടെ ഒരു ഡസനോളം കുടുംബാംഗങ്ങളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തു. പിന്നെ ഒരു വർഷത്തിനു ശേഷമാണ് മറിയം കാമെല്ലയെ വിളിക്കുന്നത് . അന്ന് അവൾ സംസാരിക്കുന്നത് പോലും ഐ എസ് ഭീകരർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയിൽ ഓസ്ട്രേലിയ മറിയത്തിന്റെ പാസ്പോർട്ട് റദ്ദാക്കി.
2017 അവസാനത്തിൽ, ഭർത്താവിന്റെ സഹോദരനും , ഐ എസ് ഭീകരനുമായ മുഹമ്മദ് തന്നെ വിവാഹം കഴിച്ചതായും , തനിക്ക് കുഞ്ഞ് പിറന്നാതായും മുഹമ്മദ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായും മറിയം കാമെല്ലയെ അറിയിച്ചിരുന്നു . 2018 അവസാനത്തോടെ, ഐ എസ് തകർന്നതോടെ മറിയവും മക്കളും ബാഗൂസിന് 200 കിലോമീറ്റർ വടക്ക് അൽ-ഹോളിലെ അഭയാർഥിക്യാമ്പിലേക്ക് എത്തിപ്പെട്ടു.
അൽ-ഹോളിൽ കഴിയുന്ന ഐ എസ് ഭീകരരെ മടക്കി കൊണ്ടു വരില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞിരുന്നു . 2019 മാർച്ചോടെ ഓസ്ട്രേലിയൻ സർക്കാർ അൽ-ഹോളിൽ 20 ഓസ്ട്രേലിയൻ സ്ത്രീകളും 47 കുട്ടികളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇന്ന് ഐ എസ് അഭയാർത്ഥികളെ മാതൃരാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെടുമ്പോൾ വിവിധമാർഗ്ഗങ്ങൾ വഴി തന്റെ മകളെ മടക്കി കൊണ്ടു വരാൻ ശ്രമിക്കുകയാണ് കാമെല്ല.
Comments