ചെന്നൈ : തമിഴ്നാട്ടിൽ പോലീസിന്റെ ക്രൂരമർദ്ദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശൻ (40) ആണ് മരിച്ചത്. കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വെച്ച് പോലീസുകാർ മുരുകേശനെ ഒരു മണിക്കൂറോളം നേരം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൊറോണ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാണ് യുവാവിനെ പോലീസുകാർ മർദ്ദിച്ചത് എന്നാണ് വിവരം. ലാത്തി അടക്കം ഉപയോഗിച്ച് റോഡിലിട്ട് അടിയ്ക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുണ്ടായിരുന്ന പോലീസ് വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു.
മർദ്ദനത്തിൽ യുവാവിന്റെ ആന്തരീകാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ സംശയിക്കുന്നു. സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
Comments