കോഴിക്കോട് : കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴിടങ്ങളിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടങ്ങളിൽ പോലീസ് പരിശോധന നടത്തി.
ആറിടങ്ങളിൽ നിന്നും 713 സിം കാർഡുകളും, അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി. സിം കാർഡുകൾ പരിശോധിച്ചുവരികയാണ്. നടത്തിയവരെക്കുറിച്ചുളള കൂടുതൽ വിവരങ്ങളും ഇവരുടെ മറ്റ് ബന്ധങ്ങളും വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
നല്ലളം മെഡിക്കൽ കോളേജ് സ്റ്റേഷനുകളുടെ പരിധിയിലാണ് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ ഒരിടത്തു നിന്നും ഒന്നും ലഭിച്ചില്ല. ലൈസൻസ് ഇല്ലാത്ത ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ചായിരുന്നു പ്രവർത്തനം.
അറസ്റ്റിലായ കൊളത്തറ സ്വദേശി ജുറൈസാണ് ടെലിഫോൺ എക്സ്ചേഞ്ചിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ഷബീർ, പ്രസാദ് എന്നിവർ അറസ്റ്റിലാകാനുണ്ട്. മുഖ്യ ആസൂത്രകരായ ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments