വാഷിംഗ്ടണ്‍ : കൊറോണ മഹാമാരിയെ ചെറുക്കാൻ മാസ്ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ വിഷലിപ്തമായ കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ പഠന റിപ്പോര്‍ട്ട്.
തുറസ്സായ സ്ഥലത്ത് എത്തുമ്പോൾ 0.04% കാർബർ ഡൈ ഓക്സൈഡും , അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്ക് ധരിക്കുമ്പോള്‍ 1.3 ശതമാനം കാര്‍ബണ്‍ ഡയോക്സൈഡുമാണ് ശ്വസിക്കുന്നത് .
ഗവേഷണങ്ങൾക്കായി ആദ്യം 3 മിനിറ്റ് മാസ്ക് ഇല്ലാതെ കുട്ടികൾ ശ്വസിക്കുന്ന ബേസ്ലൈൻ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കണക്കാക്കി . മാസ്ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവര്‍ 2.5 ശതമാനം, പന്ത്രണ്ട് ശതമാനത്തില്‍ കൂടുതല്‍ വിഷലിപ്തമായ വായു ശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പോളണ്ട്, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം ജാമ നെറ്റ്വർക്കിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് . ശരാശരി 10 വയസ്സ് പ്രായമുള്ള 45 കുട്ടികൾ, 6-17 മുതൽ 6 വയസ്സുവരെയുള്ള 45 കുട്ടികൾ എന്നിവരെയാണ് ഗവേഷണത്തിനായി പരിശോധനയ്ക്ക് വിധേയമാക്കിയത് .പന്ത്രണ്ടു മണിക്കൂർ മാസ്ക് ധരിച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിനു പോലും ഭീഷണിയാണ്.
Comments