ലക്നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുസ്ലീം യുവാവും കുടുംബവും മതം മാറ്റാൻ ശ്രമിക്കുന്നതായി പരാതി. 16കാരിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ 18കാരന്റെ പിതാവുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലാണ് സംഭവം.
നസീരാബാദ് സ്വദേശി ഖാസിം ഖുറേഷിയ്ക്കും കുടുംബത്തിനുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഖാസിം ഖുറേഷി ഒളിവിലാണ്. പരാതിയിൽ ഖാസിമിന്റെ പിതാവ് റിയാസുദ്ദീൻ, മാതാവ് രുക്ഷാർ, സഹോദരി, രണ്ട് ബന്ധുക്കൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
15 ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതായതായി പരാതിയിൽ പറയുന്നു. തിരികെ വീട്ടിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി ഖുറേഷിയെയും കുടുംബത്തെയും കുറിച്ച് പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
വിക്കി യാദവ് എന്ന പേരിലാണ് ഖാസിം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് വിവരം. സോനം യാദവ് എന്ന പേരിൽ സഹോദരിയും പെൺകുട്ടിയെ പരിചയപ്പെട്ടിരുന്നു. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ ഇവർ ചതിയിൽ വീഴ്ത്തിതാണെന്നും പരാതിയിൽ പിതാവ് ആരോപിക്കുന്നു.
ഖാസിമിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
Comments