ലക്നൗ : രണ്ടാം വിവാഹം തടയാനെത്തിയ ആദ്യ ഭാര്യയെ ക്രൂരമായി തീ കൊളുത്തി കൊന്ന് ഭർത്താവ് . പ്രയാഗ് രാജ് ധുംഗഞ്ച് സുലെംസാരായിലെ ആതിക് ഖുറേഷിയാണ് ഭാര്യ ഫർഹീനെ കൊലപ്പെടുത്തിയത് .
വെള്ളിയാഴ്ച്ച രാത്രിയാണ് 22 കാരിയായ ഫർഹീൻ എന്ന യുവതിയെ ആതിക് ഖുറേഷിയുടെ വീടിനടുത്ത് ശരീരം പാതി കത്തിയ നിലയിൽ കണ്ടെത്തിയത് . വിവരമറിഞ്ഞെത്തിയ ഫർഹീന്റെ ബന്ധുക്കളാണ് യുവതിയെ ആംബുലൻസിൽ സ്വരൂപാണി നെഹ്റു ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ ഫർഹീൻ മരണപ്പെട്ടു .
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പോലീസിനെ അറിയിക്കുകയും ആതിക്, പിതാവ് റഫീക്ക്, അമ്മ നസ്രീൻ, സഹോദരന്മാരായ സുഹെയ്ൻ, ഷഹബാസ്, ആദിൽ, സഹോദരിമാരായ ഷബാന, അഫ്സാന എന്നിവർക്കെതിരെ സ്ത്രീധന പീഡനം കൊലപാതകം എന്നീ കുറ്റങ്ങൾ ആരോപിച്ച് പരാതിയും നൽകി. നിലവിൽ ആതിക് ഒളിവിലാണ് .
2017 ലാണ് ആതിക് ഖുറേഷിയും ഫർഹീനും വിവാഹിതരായത് . ആതികിന്റെ ബന്ധുക്കൾക്ക് ഇഷ്ടമല്ലാത്തതിനാൽ ഫർഹീൻ വിവാഹ ശേഷവും സ്വന്തം വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂൺ 30 ന്, ആതിക് വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി അറിഞ്ഞ ഫർഹീൻ ആതികിനെ അതിൽ നിന്ന് വിലക്കാനായാണ് ഭർതൃവീട്ടിലെത്തിയത് .
എന്നാൽ ആതിക് ഫർഹീനെ ക്രൂരമായി മർദ്ദിക്കുകയും ആട്ടി ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു. ജൂലൈ ഒന്നിന് ആർതിക് ഫർഹീനെ വീണ്ടും സംസാരിക്കാൻ എന്ന പേരിൽ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു . ബൈക്കിൽ ഒഴിക്കാൻ പെട്രോൾ വാങ്ങി കൊണ്ടു വരണമെന്നും , ബൈക്കിൽ തന്നെ ഫർഹീനെ മടക്കി വീട്ടിൽ കൊണ്ടാക്കാമെന്നും ആതിക് പറയുകയും ചെയ്തു .
ഇതനുസരിച്ച് ബൈക്കിൽ ഒഴിക്കാൻ ഫർഹീൻ വാങ്ങി കൊണ്ടു വന്ന പെട്രോൾ ഒഴിച്ചാണ് ആതികും , കുടുംബാംഗങ്ങളും ഫർഹീനെ തീ കൊളുത്തിയത് . അയൽക്കാർ സംഭവം കണ്ടെങ്കിലും തീ ആളിപ്പടർന്നതോടെ അവർക്കും രക്ഷിക്കാനായില്ല . ആതിക്കിനായി പോലീസ് തെരച്ചിൽ തുടരുകയാണ് .
Comments