ലക്നൗ: ഉത്തർപ്രദേശിലെ നദീതീരം കയ്യേറി നടത്തിയ എല്ലാ നിർമ്മാണമേഖലയിലും റെയ്ഡുമായി സി.ബി.ഐ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മന്ത്രിസഭ സി.ബി.ഐ അന്വേഷണത്തിന് ശുപാർശചെയ്തത്.
ഗോമതി നദി ഒഴുകുന്ന ഹാസിയാബാദ്, ലക്നൗ, ആഗ്ര എന്നീ നഗരങ്ങളിലെ കയ്യേറ്റത്തിനെ തിരെയാണ് റെയ്ഡ് നടക്കുന്നത്. നിരവധി രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ എന്നിവർക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോർട്ട്.
2017 ഏപ്രിൽ മാസത്തിലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഗോമതി നദീ വികസന പദ്ധതിയുടെ അന്വേഷണ കമ്മീഷനായി നിയമിച്ചത്. 1400 കോടി രൂപയുടെ പദ്ധതി അഖിലേഷ് യാദവിന്റെ കാലത്താണ് അനുമതിയായത്. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നദീതീരം കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
Comments