ലക്നൗ : അയോദ്ധ്യയെ വേദനഗരിയാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതികളൊരുക്കി യോഗി സർക്കാർ . രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പാകെ അവതരിപ്പിച്ച അയോദ്ധ്യയുടെ വികസന പദ്ധതികളിൽ ‘രാമായണ ആത്മീയ വനം’ , ലോകോത്തര ഡിജിറ്റൽ മ്യൂസിയം എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
65 കിലോമീറ്റർ ചുറ്റളവിൽ റിംഗ് റോഡ് , ന്യൂ ഡൽഹിയിലെ ചാണക്യപുരിയുടെ മാതൃകയിൽ 1,200 ഏക്കറിൽ വേദനഗരം എന്നിവയും ഒരുക്കും.
സ്മാർട്ട് സിറ്റിയുടെ അടക്കം ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്ത് അയോദ്ധ്യയുടെ മഹത്വം പുന സ്ഥാപിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് . അത് സുസ്ഥിരവും ഒപ്പം പേര് പോലെ വേദനഗരമെന്ന നിലയിൽ പ്രകൃതിയുമായി തികച്ചും യോജിക്കുന്നതുമായിരിക്കുമെന്ന് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സനാതന പാരമ്പര്യങ്ങൾക്കനുസൃതമായി അയോദ്ധ്യയെ ആഗോളതലത്തിൽ ആത്മീയ, മത, വിനോദ സഞ്ചാര നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനൊപ്പം മലിനീകരണ രഹിതമായ മണ്ണും, മികച്ച കുടിവെള്ളം , വായു എന്നിവയൊക്കെ ഉറപ്പ് നൽകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുക.
ലോകത്തിലെ ആദ്യത്തെ സ്മാർട്ട് വേദ നഗരമായിരിക്കും അയോദ്ധ്യ .അയോദ്ധ്യ സന്ദർശിക്കുന്ന തീർഥാടകർക്ക് സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി മര്യാദ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളവും ലോകോത്തര റെയിൽവേ സ്റ്റേഷനും വികസിപ്പിക്കുക എന്നതാണ് പ്രധാന പദ്ധതികൾ.
അയോദ്ധ്യയിലെത്തുന്ന വിവിധ റോഡുകളെ നാലുവരിപ്പാത, ആറ് വരി പാത എന്നിങ്ങനെയാക്കി മാറ്റും . രാമക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൻ പ്രവേശന കവാടങ്ങൾ അയോധ്യയിലേക്കുള്ള ആറ് പ്രധാന പ്രവേശന റൂട്ടുകളിൽ യാത്രക്കാരെ അഭിവാദ്യം ചെയ്യും.
രാം ക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൻ പ്രവേശന കവാടങ്ങൾ അയോദ്ധ്യയിലേക്കുള്ള ആറ് പ്രധാന പ്രവേശന റൂട്ടുകളിൽ യാത്രക്കാരെ അഭിവാദ്യം ചെയ്യുമെന്നും അവതരണത്തിൽ പറയുന്നു. 65 കിലോമീറ്റർ അയോദ്ധ്യ റിംഗ് റോഡിലും എൻഎച്ച്ഐഐ ഉടൻ പ്രവർത്തനം ആരംഭിക്കും.
പിപിപി മോഡലിൽ ജംതാരയിലെ സരയു നദീതീരത്തിനടുത്ത് ‘രാമായണ ആത്മീയ വനം’ ഒരുക്കും . ‘രാം സ്മൃതി വാൻ’ എന്ന് വിളിക്കപ്പെടുന്ന ഈ പൂർണ്ണ-കാൽനട മേഖല, രാമൻ, സീത, ലക്ഷ്മൺ എന്നിവർ ജീവിച്ച കാനന ജീവിതത്തിന്റെ കഥകൾ പറയുന്നതാകും. 14 വർഷത്തെ വിവിധ ജീവിത ഘട്ടങ്ങളുടെ കഥകൾ ഇവിടെ പ്രദർശിപ്പിക്കും
1,200 ഏക്കർ വേദ ടൗൺഷിപ്പിൽ ആശ്രമങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സംസ്ഥാന ഭവനുകൾ, വിദേശ രാജ്യ ഭവനുകൾ എന്നിവ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ ഒരുക്കും .ഈ ടൗൺഷിപ്പിൽ സൗരോർജ്ജം, ഇലക്ട്രിക് വാഹനങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടും, കൂടാതെ നടുവിൽ ഒരു ബ്രഹ്മസ്ഥാനം ഉണ്ടാകും, അത് രാമ ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണി കഴിപ്പിക്കും.
മറ്റൊരു പ്രധാന പദ്ധതി അയോദ്ധ്യയ്ക്ക് ചുറ്റുമുള്ള അന്താരാഷ്ട്ര തലത്തിലുള്ള പഞ്ചകോഷി മാർഗ് ആണ് . ഘട്ടുകൾ, കുളങ്ങൾ, വിനോദ സ്ഥലങ്ങൾ, പൈതൃക സൈറ്റുകൾ എന്നിവയുൾപ്പെടെ 208 ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണിത് .
ഈ വർഷം ദീപാവലിയ്ക്ക് സരയു നദിയിൽ ജലഗതാഗത സർവീസും ആരംഭിക്കും. അയോദ്ധ്യയ്ക്കുള്ളിൽ 13 കിലോമീറ്റർ നീളമുള്ള പ്രധാന റോഡ് വീതികൂട്ടുകയും രാമായണ കാലഘട്ടത്തിലെ മരങ്ങൾ ഈ റോഡുകളുടെ ഇരുവശത്തും നടുകയും ചെയ്യും. അയോദ്ധ്യയിലെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഓട്ടോമാറ്റിക് ട്രാഫിക് മാനേജുമെന്റ് സംവിധാനവും ആറ് മൾട്ടി ലെവൽ പാർക്കിംഗ് യൂണിറ്റുകളും നിർമ്മിക്കും.
30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയുന്ന ധർമ്മശാലകൾ, സരയു നദിയുടെ രണ്ട് തീരങ്ങളും വികസിപ്പിക്കുക, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് പദ്ധതി പ്രകാരം ഗുപ്താർ ഘട്ടിനെ ജാൻകി ഘട്ട് വരെ മനോഹരമാക്കുക, അയോദ്ധ്യയിലെ 108 തടാകങ്ങളും കുളങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ. നയഘട്ടിൽ ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ സ്ഥാപിക്കുകയും വരാനിരിക്കുന്ന രാമ കഥാ സംഘാലയം ലോകോത്തര ഡിജിറ്റൽ മ്യൂസിയമായി ഉയർത്തുകയും ചെയ്യും.
ആത്മീയ സാംസ്കാരിക മേഖല, അന്താരാഷ്ട്ര വിമാനത്താവള ഗേറ്റ്വേ, അയോദ്ധ്യയെ ഗോരഖ്പൂർ, വാരണാസി, പ്രയാഗ് രാജ് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം രാമായണ സർക്യൂട്ടിലെ അയോദ്ധ്യയും സപ്ത്പുരി സർക്യൂട്ടും തമ്മിൽ സാമ്പത്തിക ഇടനാഴി വികസിപ്പിക്കാനും പദ്ധതിയുണ്ട് . പദ്ധതികൾ ശ്രീരാമദേവന്റെ അനുഗ്രഹത്താൽ പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments