ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്കർ ഇ ത്വായ്ബ ഭീകരവാദികളെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. പാകിസ്താൻ കമാൻഡർ ഉൾപ്പെടെയുള്ള ഭീകരവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. കശ്മീരിലെ പുൽവാമയിലാണ് ഏറ്റമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ രണ്ട് പേർ പ്രദേശവാസികളാണ്. പാകിസ്താനി കമാൻഡറായ ഐജാസ് എന്ന അബു ഹുരൈരയാണ് മരിച്ച മൂന്നാമൻ. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ജമ്മു പോലീസും, സിആർപിഎഫും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് മുതൽ സൈന്യം പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിരുന്നു. പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്.
Comments