പൂനൈ : വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും, ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ഡോക്ടർ അറസ്റ്റിൽ. നാഡീ രോഗ വിദഗ്ധനാണ് അറസ്റ്റിലായത്. ട്രെയിനി വനിതാ ഡോക്ടറുടെ പരാതിയിൽ വിദ്യാപീഠം പോലീസിന്റേതാണ് നടപടി.
കഴിഞ്ഞ ആഴ്ചയാണ് ഒളിക്യാമറയുള്ള വിവരം വനിതാ ഡോക്ടർ അറിഞ്ഞത്. ശുചിമുറിയിലെ ബൾബ് തകരാറിലായതിനെ തുടർന്ന് ഇവർ ഇലക്ട്രീഷനെ വിളിച്ചിരുന്നു. ഇലക്ട്രീഷൻ എത്തി ബൾബ് പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പരാതിയെ തുടർന്ന് പോലീസ് എത്തി കിടപ്പുമുറിയുൾപ്പെടെ പരിശോധിച്ചു. ഇവിടെ നിന്നും കൂടുതൽ ക്യാമറകൾ പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാഡീ രോഗവിദഗ്ധനെ അറസ്റ്റ് ചെയ്തത്.
പൂനൈയിലെ മെഡിക്കൽ കോളേജിലെ അദ്ധ്യാപകൻ കൂടിയാണ് അറസ്റ്റിലായ ഡോക്ടർ. ഇയാളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
Comments