ന്യൂഡൽഹി: ലോകം അക്രമത്തിനെതിരാണ്, ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന പ്രവൃത്തികളെ നിയമാനുസൃതമെന്ന് പറയാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അഫ്ഗാനിസ്ഥാനിൽ വളരെ വ്യത്യസ്തമായ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളുണ്ടെന്ന് ജയ്ശങ്കർ ആഞ്ഞടിച്ചു. താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന അഫ്ഗാനിസ്ഥാനിലെ എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ. ഭീകരത, വിഘടനവാദം, തീവ്രവാദം ഈ മാർഗ്ഗങ്ങളുപയോഗിച്ച് ഭീഷണിപ്പെത്തുന്നതിനെതിരെയും ജയ്ശങ്കർ താക്കീത് നൽകി.
ഗൗരവത്തോടെയും സത്യസന്ധമായും പ്രവർത്തിക്കുക എന്നതാണ് അയൽരാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് വെല്ലുവിളിയെന്ന് ജയ്ശങ്കർ പറഞ്ഞു. വളരെ വ്യത്യസ്തമായ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളുണ്ട്. ലോകം അക്രമത്തിനും ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിനും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിവിലിയന്മാർക്കും സംസ്ഥാന പ്രതിനിധികൾക്കുമെതിരായ അതിക്രമങ്ങളും ഭീകരാക്രമണങ്ങളും അവസാനിപ്പിക്കണം. രാഷ്ട്രീയ സംഭാഷണത്തിലൂടെ എല്ലാ വംശീയ വിഭാഗങ്ങളുടെയും താൽപ്പര്യങ്ങളെ മാനിച്ചും സംഘർഷം പരിഹരിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങളും അഫ്ഗാൻ ജനതയുമെല്ലാം സ്വതന്ത്രവും നിഷ്പക്ഷവും ജനാധിപത്യപരവും സമ്പന്നവുമായ ഒരു രാഷ്ട്രമാണ് ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.ഗൗരവമായ സമാധാന ചർച്ചകൾ മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും വിദേശകാര്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി.
പുതിയ തലമുറയ്ക്ക് വ്യത്യസ്ത പ്രതീക്ഷകളുണ്ടെന്ന് ജയ്ശങ്കർ വിശദീകരിച്ചു. നാം അവരെ നിരാശപ്പെടുത്തരുത്. അഫ്ഗാനിസ്ഥാനിലെ സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കുള്ള വ്യത്യസ്ത ചട്ടക്കൂടുകളാണ് ദോഹ പ്രക്രിയ, മോസ്കോ ഫോർമാറ്റ്, ഇസ്താംബുൾ പ്രക്രിയ. ലോകരാജ്യങ്ങൾക്കു കൂടി സ്വീകാര്യമായ ഈ കരാറുകളും പ്രശ്ന പരിഹാരത്തിന് ആവശ്യമാണെന്നും വിദേകാര്യമന്ത്രി വ്യക്തമാക്കി.
എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി സിറോസിദ്ദീൻ മുഹ്റിദ്ദീന്റെ ക്ഷണപ്രകാരമാണ് ജയ്ശങ്കർ താജിക്കിസ്ഥാനിൽ എത്തിയത്. 2021 സെപ്റ്റംബർ 16-17 തീയതികളിൽ ദുഷാൻബെയിൽ നടക്കാനിരിക്കുന്ന എസ്സിഒ കൗൺസിൽ ഓഫ് സ്റ്റേറ്റുകളുടെ തയ്യാറെടുപ്പ് യോഗം വിലയിരുത്തും. നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായങ്ങളും യോഗത്തിൽ നടക്കും.
Comments