കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി.കേരളത്തില്‍ നിന്നുമെത്തിയ രണ്ടു പേര് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കുമെന്ന ഭീഷണിസന്ദേശമാണ് പോലീസിനു ലഭിച്ചത്. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഫോണ്‍ വിളി എത്തിയത്. രാവിലെ 7 മണിക്കാണ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ സ്വദേശി സെന്തില്‍കുമാര്‍ എന്നയാളാണ് ഫോൺവിളിച്ചതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇയാൾ മദ്യലഹരിയിലാണ് ഭീഷണി സന്ദേശം നൽകിയതെന്നാണ് പോലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായത്.
എങ്കിലും പോലീസ് പരിശോധന അവസാനിപ്പിച്ചിട്ടില്ല. ആര്‍പിഎഫിന്റെയും പോലീസിന്റെയും ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ലഗേജുകള്‍ ഡോഗ് സ്ക്വാഡിന്റെ പരിശോധനയ്ക്കുശേഷം എക്സ് റേ പരിശോധനയും കഴിഞ്ഞാണ് കടത്തിവിടുന്നത്.
Comments