പാലക്കാട്: കേരളത്തിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് രംഗത്ത് അഞ്ചാമത്തെ ആത്മഹത്യ. പാലക്കാട്ട് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ വെണ്ണക്കര സ്വദേശി പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. വീടുനുള്ളിൽ വിഷം കഴിച്ചു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. മൂന്ന് മക്കളാണ് ഉള്ളത്.
കടുത്ത സമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വർണ്ണപണയം, ചിട്ടി എന്നിവ പിടിച്ചതിന്റെ കടമുണ്ടായിരുന്നു. കടുത്ത പ്രമേഹബാധിതനായിരുന്നതിനാൽ അതിന്റെ ചികിത്സയും ബാദ്ധ്യത കൂട്ടി. അമിതമായ കടബാധ്യതയിൽ കുറച്ചുനാളായി അസ്വസ്ഥനായിരുന്നുവെന്ന് മകൻ സുധിലേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് മായാ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ മുറിഞ്ഞപാലം സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന നിർമ്മൽ ചന്ദ്രൻ ഈ മാസം രണ്ടാം തിയതി ഇതേ കാരണത്താൽ തൂങ്ങിമരിച്ചിരുന്നു.
Comments