ബംഗളൂരു: ഡെബിറ്റ് കാർഡിന്റെ കാലാവധി സംബന്ധിച്ച് ബിനീഷ് കൊടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തി. ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാറാണ് കർണ്ണാടക ഹൈക്കോടതിയിൽ ക്ഷമാപണം നടത്തിയത്. ബിനീഷിന്റെ വാദം തെറ്റാണെന്ന് കാണിച്ച് ഇ.ഡി. തെളിവുകൾ കോടതിയിൽ ഹാജരാക്കിയതോടെയാണ് ബിനീഷിന്റെ അഭിഭാഷകൻ സമ്മർദ്ദത്തിലായത്.
ബിനീഷിന്റെ വീട്ടിൽ നിന്നും ഇ.ഡി കണ്ടെടുത്ത ഡെബിറ്റ് കാർഡ് കാലാവധി തീർന്നതാ ണെന്ന വാദമാണ് അഭിഭാഷകൻ തിരുത്തിയത്. തന്റെ കക്ഷിയായ ബിനീഷ് നൽകിയ തെറ്റായ വിവരത്തിൽ പിശകുണ്ടായെന്നാണ് അഭിഭാഷകൻ കർണ്ണാടക ഹൈക്കോടതിയെ അറിയി ച്ചത്. തെറ്റായ വിവരം നൽകേണ്ടി വന്നതിൽ ക്ഷമാപണം നടത്തുന്നുവെന്നും ഗുരു കൃഷ്ണ കുമാർ പറഞ്ഞു.
ഇ.ഡി. കണ്ടെടുത്ത കാർഡ് കാലാവധി തീർന്നതല്ല മറിച്ച് പ്രവർത്തന രഹിതമാണെന്ന് (ഡീ- ആക്ടിവേറ്റഡ്) തിരുത്തിപറയുകയാണ് അഭിഭാഷകൻ ചെയ്തത്. തിരുത്ത് കോടതി സ്വീകരിക്ക ണമെന്നും അഭിഭാഷൻ ക്ഷമാപണത്തോടെ കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ ഡീ ആക്ടിവേറ്റാക്കിയ തിയതി ഏതെന്ന കോടതിയുടെ മറുചോദ്യത്തിന് ഉത്തരം നൽകാൻ അഭിഭാഷകൻ കൂടുതൽ സമയം ചോദിച്ചിരിക്കുകയാണ്. തന്റെ കക്ഷിയായ ബിനീഷിനോട് കൃത്യമായ തിയതി ചോദിച്ചറിഞ്ഞ ശേഷം കോടതിയെ ബോധിപ്പിക്കാമെന്നും വീണ്ടും തെറ്റായ വിവരം കൈമാറാതിരിക്കാൻ ശ്രദ്ധിക്കാമെന്നും ഗുരു കൃഷ്ണകുമാർ പറഞ്ഞു.
Comments