കാബൂൾ: അഫ്ഗാനിൽ നിന്നും സൈനികരെ പൂർണ്ണമായും പിൻവലിക്കുന്ന അമേരിക്ക തങ്ങളെ സഹായിച്ചവർക്ക് വിസ നൽകും. അഫ്ഗാനിലെ ഭീകരർക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിന്നവരെയാണ് അമേരിക്ക സുരക്ഷിതരാക്കുന്നത്. 2500 അഫ്ഗാൻ പൗരന്മാർക്ക് വെർജീനിയയിലാണ് അമേരിക്ക താൽക്കാലിക താമസമൊരുക്കുന്നത്. അഫ്ഗാനിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും സാധാരണ പൗരന്മാർക്കും അവരുടെ കുടുംബത്തിനുമാണ് വിസ നൽകുക.
അമേരിക്കൻ സൈന്യത്തിനെ സഹായിച്ച ധാരാളം ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും നിലവിലുണ്ട്. അഫ്ഗാനിലെ അമേരിക്കൻ സൈനികർക്ക് രഹസ്യവിവരം നൽകിയവർ, പ്രദേശവാസികൾക്കായി പരിഭാഷ നടത്തിയവർ മാദ്ധ്യമസഹായം ചെയ്തവർ തുടങ്ങിയ വരെല്ലാം താലിബാന്റെ നോട്ടപുള്ളികളാണ്. ഇത്തരക്കാരെ അഫ്ഗാനിൽ സുരക്ഷിതമാക്കി നിലനിർത്താൻ മറ്റ്മാർഗ്ഗമില്ലെന്നതിനാലാണ് അമേരിക്ക പ്രത്യേക വിസ സമ്പ്രദായം കൊണ്ടുവരുന്നത്. രണ്ടു പതിറ്റാണ്ട് തങ്ങളെ സഹായിച്ചവരെയാണ് അമേരിക്ക സഹായിക്കുക.
വെർജീനിയയിലെ അമേരിക്കയുടെ സൈനിക താവളമായ ഫോർട്ട് ലീ മേഖലയിലാണ് അഫ്ഗാൻ പൗരന്മാർക്കായി സംവിധാനം ഒരുക്കിയിട്ടുള്ളത്. അമേരിക്കൻ വിസ ആഗ്രഹി ക്കുന്നവരും താലിബാൻ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ പൗരന്മാർക്കും അമേരിക്ക അവസരമൊരുക്കുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു. സൈനിക പങ്കാളികളായ രാജ്യത്തെ അഭയാർത്ഥികളെന്ന നിലയിലാണ് വിസ നൽകുന്നത്.
ഇതുവരെ കണക്കെടുത്തവരുടെ ഒരു ചെറിയ ശതമാനത്തിന് മാത്രമാണ് ഫോർട്ട് ലീയിൽ താമസം ഒരുക്കുന്നത്. ഏകദേശം ഇരുപതിനായിരം പേർ അമേരിക്കൻ വിസയ്ക്കായി അപേക്ഷിച്ചതായാണ് വിവരം. എന്നാൽ ഇതിൽ പകുതിപേർക്ക് മാത്രമേ ഉടൻ അവസരം ലഭിക്കൂ എന്നാണ് സൂചന. അമേരിക്കൻ സൈന്യം പിന്മാറുന്നതോടെ താലിബാൻ പിടിമുറു ക്കുമെന്ന സൂചനയാണ് വരുന്നത്. നിരവധി മേഖലകൾ അഫ്ഗാനിൽ ഇനി പ്രതിസന്ധിയിലാകു മെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. പ്രവിശ്യകൾ താലിബാൻ നിയന്ത്രണത്തി ലാകുന്നത് അഫ്ഗാനിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
Comments