ഹൈദരാബാദ് : റോഡുകളുടെ ശോചനീയാവസ്ഥയിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന ഹൈക്കോടതി. റോഡുകൾ നന്നാക്കാൻ ഇനിയും എത്ര ദശകം വേണ്ടിവരുമെന്ന് കോടതി ചോദിച്ചു. റോഡുകളുടെ അവസ്ഥയെപ്പറ്റി കോർപ്പറേഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കവെയായിരുന്നുു വിമർശനം.
കോർപ്പറേഷൻ പരിധിയിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നത് നിത്യസംഭവാണ്. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെട്ട കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കാൻ കോടതി ആവശ്യപ്പെട്ടു. മഴയെ തുടർന്ന് റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഉടൻ നീക്കണം. റോഡിലെ കുഴികൾ ഉടൻ അടയ്ക്കണം. റോഡുകൾക്ക് സമീപമായി നിർമ്മിച്ച ചാലുകളുടെ എണ്ണം എത്രയെന്ന് അറിയിക്കണമെന്നും കോടതി അറിയിച്ചു.
സംസ്ഥാനം മാതൃകയാക്കേണ്ട നഗരമാണ് ഹൈദരാബാദ്. ഇവിടുത്തെ അവസ്ഥ ഇതാണെങ്കിൽ എങ്ങിനെ സംസ്ഥാനത്ത് നിക്ഷേപം വർദ്ധിക്കുമെന്നും കോടതി ചോദിച്ചു.
Comments