ബ്രസൽസ്: യൂറോപ്പിനെ തകർത്ത പ്രളയത്തിൽ ആകെ മരണം 200 കടന്നതായി റിപ്പോർട്ട്. പ്രളയം ഏറ്റവും അധികം ബാധിച്ച ജർമ്മനിയിൽ മരണ സംഖ്യ 169 ആയി. ആയിരത്തിനടുത്ത് ജനങ്ങളെ കാണാനില്ലെന്ന ആശങ്കയാണ് ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നദികൾ കരകവിഞ്ഞ് ജനവാസമേഖലകളെ തകർത്തുകൊണ്ടാണ് പ്രളയജലം കുത്തിയൊഴുകിയത്.
ജർമ്മനിയിലിലെ റെയ്‌നേലാന്റിൽ 121 പേർ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. അരനൂറ്റാണ്ടിന് ശേഷമാണ് ജർമ്മനി ഇത്രയധികം ശക്തിയേറിയ പ്രകൃതി ദുരന്തത്തെ നേരിടുന്നത്. ജർമ്മൻ പ്രധാനമന്ത്രി ഏയ്ഞ്ചലാ മെർക്കൽ ദുരന്തബാധിതമേഖലകൾ സന്ദർശിച്ചു.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ഫെഡറൽ ഏജൻസി മേധാവി സാബീൻ ലാക്‌നർ അറിയിച്ചു. ആയിരം കോടിരൂപ അടിയന്തിരമായി ദുരന്തിവാരണ പ്രവർത്തന ത്തിനായി അനുവദിച്ചതായും ഭരണകൂടം അറിയിച്ചു.
Comments