ലഡാക്: ഉത്തരാഖണ്ഡ് ഹിമാലയൻ അതിർത്തി മേഖലയിൽ ചൈനീസ് സൈനിക സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തരാഖണ്ഡ് അതിർത്തിയിലെ ബാരാഹോട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്കടുത്താണ് ചൈനയുടെ നീക്കം ശ്രദ്ധയിൽപെട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ ഡ്രോണുകളാണ് ചൈനീസ് സൈന്യത്തെ തിരിച്ചറിഞ്ഞത്. ഗാൽവാൻ താഴ്വരയിൽ നിന്നും പിന്മാറിയശേഷവും ചൈനയുടെ നീക്കത്തെ അതീവ ജാഗ്രത യോടെ ഇന്ത്യ നിരീക്ഷിക്കുന്നതിനിടെയാണ് അതിർത്തിയിലെ മാറ്റം ശ്രദ്ധയിൽപെട്ടത്.
ചൈനയുടെ സൈനിക വിഭാഗം പരിശീലനം നടത്തുന്നതാണ് കണ്ടെത്തിയത്. 35 സൈനികരടങ്ങുന്ന നിരയാണ് അതിർത്തിയിൽ തന്പടിച്ചിട്ടുള്ളത്. ബാരാഹോട്ടി മേഖലയിലെ ചൈനയുടെ ഒരു വ്യോമതാവളവും ഇന്ത്യൻ സൈന്യം കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധം ശക്തമാക്കി ഇന്ത്യ സൈന്യത്തെ നിയന്ത്രണരേഖയിലേക്ക് വിന്യസിച്ചിരി ക്കുകയാണ് . ഇന്ത്യയുടെ ചിൻയാലിസൗന്ദ് വ്യോമതാവളത്തിൽ എ.എൻ-32 വിമാനങ്ങൾ ഇന്ത്യ എത്തിച്ചുകഴിഞ്ഞു. ഇതിനൊപ്പം ചിനൂക്ക് ഹെലികോപ്റ്റർ വ്യൂഹവും സജ്ജമാക്കിയതായി സൈന്യം അറിയിച്ചു.
അതിർത്തിയിലെ കമാൻറർ തല ചർച്ചകളിലെ തീരുമാനങ്ങളുടെ കടുത്ത ലംഘനമാണ് ചൈന നടത്തുന്നതെന്ന് സൈനിക വൃത്തങ്ങൾ ആരോപിച്ചു. ഏതു നീക്കവും പ്രതിരോധി ക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് മധ്യമേഖലാ സൈനിക വൃത്തങ്ങൾ പ്രസ്താവന യിലൂടെ പറഞ്ഞു. സംയുക്ത സൈനിക മേധാവി ബിപിൻ റാവതും മധ്യമേഖല സൈനിക മേധാവി ലെഫ്.ജനറൽ വൈ. ഡിമ്രിയും ഒരാഴ്ച മുമ്പ് മേഖല സന്ദർശിച്ചിരുന്നു. ഇതേ മേഖലക ളിലാണ് ചൈനയുടെ രഹസ്യ നീക്കങ്ങൾ ഇപ്പോൾ കണ്ടെത്തിയത്.
Comments