ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയ്ക്ക് തടയിടാൻ ചൈനയുടെ നീക്കം വീണ്ടും. കൊറോണ രണ്ടാം തരംഗത്തെ പഠിക്കാനായി ഡബ്ലുയു.എച്ച്.ഒ എടുത്ത തീരുമാനത്തിനെ തിരെയാണ് ചൈന ശക്തമായി പ്രതികരിച്ചത്. ലോകാരോഗ്യസംഘടനയുടെ പ്രസ്താവന ഞെട്ടിക്കുന്നു. ശാസ്ത്രസത്യങ്ങളെ മനസ്സിലാക്കുന്നതിൽ ലോകം പരാജയപ്പെട്ടെന്നും ചൈന ആരോപിക്കുന്നു
കൊറോണ വൈറസിന്റെ ആദ്യവ്യാപനവും രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്നാണ് ലോകാരോഗ്യസംഘടന പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് ചൈന രംഗത്ത് വന്നത്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ ചെയർമാൻ സെംഗ് യിക്സിനാണ് കൊറോണ പഠനം രാഷ്ട്രീയ വൽക്കരിച്ചുവെന്ന ആരോപണം ഉന്നയിച്ചത്.
ഡബ്ലു.എച്ച്.ഒയുടെ മേധാവി ടെഡ്രോസ് ഗെബ്രിയേസൂസിന്റെ പരാമർശമാണ് ചൈനയെ ചൊടിപ്പിച്ചത്. ലാബിൽ നിന്നും പുറത്തുവന്ന വൈറസ് വഴിയാണോ കൊറോണ പടർന്നത് എന്നതിൽ അന്തിമതീരുമാനം എടുക്കാൻ സമയമായിട്ടില്ലെന്നാണ് ടെഡ്രോസ് കഴിഞ്ഞയാഴ്ച പ്രസ്താവന നടത്തിയത്. കൊറോണ വൈറസിന്റെ വ്യാപനം പഠിക്കാൻ അയച്ച സംഘത്തെ ചൈന വഴിതെറ്റിച്ചു. വുഹാനിലെ സംശയമുള്ള ലാബിലേക്ക് എത്തിച്ചില്ല തുടങ്ങിയ അമേരി ക്കയുടേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേയും ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു ടെഡ്രോസിന്റെ പ്രസ്താവന.
ലാബുകളിൽ പാലിക്കേണ്ട സുരക്ഷയിൽ ചൈന ജാഗ്രതകാണിച്ചിട്ടില്ല. കൊറോണ വൈറസ് ബാധ ലാബിൽ നിന്നുവന്നതാണെന്നതിൽ സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ലോകാരോഗ്യസംഘടന കഴിഞ്ഞ ജനുവരിയിൽ പറഞ്ഞിരുന്നു. ചൈനയെ പ്രതിക്കൂട്ടി ലാക്കുന്ന പ്രസ്താവനയാണ് ലോകാരോഗ്യസംഘടന പരോക്ഷമായി നടത്തിയത്. വിദേശ രാജ്യങ്ങളുടെ രാഷ്ട്രീയ താൽപ്പര്യമാണിതെന്ന വാദത്തിൽ ചൈന ഉറച്ചു നിൽക്കുകയാണ്.
Comments