തിരുവനന്തപുരം: കൊറോണ കടബാദ്ധ്യതയിൽ സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. തിരുവനന്തപുരം തച്ചോട്ട് കാവ് സ്വദേശിയും വ്യാപാരിയുമായ വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
വീടിന്റെ സൺഷെയ്ഡിലാണ് വിജയകുമാർ തൂങ്ങിമരിച്ചത്. 15 ലക്ഷം രൂപയുടെ കടബാദ്ധ്യത തനിയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് വിജയകുമാർ ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്. തച്ചോട്ടുകാവ് പ്രാരം ജംങ്ഷനിൽ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാർ.
കൊറോണയുടെ പശ്ചാത്തലത്തിൽ കട തുറക്കാൻ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്റെ ബന്ധുക്കൾ പറഞ്ഞു. കട തുറക്കാനാകാതിരുന്നതോടെ വീടു വെയ്ക്കാൻ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാ കുറിപ്പിലും പറയുന്നുണ്ട്.
Comments