ടോക്കിയോ: ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത് ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ്. ജപ്പാൻ ചക്രവർത്തി നാരൂഹിതോയാണ് ഉദ്ഘാടനം നിർവ്വഹിക്കും. പ്രധാനമന്ത്രി യൊഷിഹിതേ സുഗയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അദ്ധ്യക്ഷൻ തോമസ് ബാഷുമടക്കം 15 ലോകരാജ്യങ്ങളുടെ ഭരണതലവന്മാരും ഉദ്ഘാടന വേദിയിൽ അണിനിരക്കും. കാണികളില്ലാത്ത വേദികളിൽ അരങ്ങേറുന്ന ഇത്തവണത്തെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലും കൊറോണ പ്രോട്ടോക്കോൾ കർശനമാണ്. 950 പേർ മാത്രമാണ് ആകെ ചടങ്ങിലുണ്ടാവുക. 11,000 കായിക താരങ്ങൾ ഇത്തവണ വിവിധ വേദികളിൽ മെഡലുകൾക്കായി കളത്തിലിറങ്ങും.
ടീമുകളുടെ എല്ലാ താരങ്ങളും പങ്കെടുക്കുന്നതിന് പകരം ഓരോ ഇനത്തിലേയും പ്രതിനിധി കൾക്കാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാവുക. അതാത് രാജ്യത്തിന്റെ ദേശീയ പതാക യുമായി നിശ്ചയിക്കപ്പെട്ട കായികതാരങ്ങൾക്കും പരിശീലകർക്കും പങ്കെടുക്കാം. മത്സര ങ്ങളുടെ ക്രമമനുസരിച്ച് ഒളിമ്പിക്സ് ഗ്രാമത്തിൽ നിന്നും പ്രത്യേക വാഹനങ്ങളിലാണ് യാത്ര. നിശ്ചയിക്കപ്പെട്ട വേദികളിലേക്ക് രാജ്യങ്ങളുടെ യാത്രാസംവിധാനം സമയക്രമം അനുസ രിച്ചാണ് ഒരുക്കിയിട്ടുള്ളത്. ടോക്കിയോയിലെ ചൂട് കണക്കിലെടുത്ത് പരിപാടികളുടെ സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
കൂടുതൽ രാജ്യങ്ങളും നൂറിലേറെ കായികതാരങ്ങളുമായിട്ടാണ് എത്തിയതെങ്കിലും ഇന്ത്യയടക്കം ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് മൂന്നിലൊന്ന് പേരെ മാത്രമാണ്. ഇന്ത്യൻ സംഘത്തിൽ 28 പേരാണ് പതാകയേന്തി പങ്കെടുക്കുന്നത്. ബോക്സിംഗ് താരം മേരികോമും ഹോക്കി താരം മൻപ്രീതുമാണ് ഇന്ത്യയുടെ പതാക ഏന്തുന്നത്. ബ്രിട്ടൻ 30 പേരെയാണ് പങ്കെടുപ്പി ക്കുക. ഇന്ത്യ ഇത്തവണ 18 ഇനങ്ങൾക്കായി 127 കായികതാരങ്ങളെയാണ് ടോക്കിയോവിലെത്തിച്ചിട്ടുള്ളത്.
കൊറോണ ബാധ ഒളിമ്പിക്സ് ഗ്രാമത്തിലും സ്ഥിരീകരിച്ചത് അധികൃതർക്ക് തലവേദനയാ കുന്നുണ്ട്. ഇന്നലെ മാത്രം 11 പേർ പോസിറ്റീവായി. ഇതുവരെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 86 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
Comments