തിരുവനന്തപുരം: ഒളിമ്പിക്സിലേക്ക് മറ്റൊരു മലയാളി താരം കൂടി. ലോംഗ് ജംപിൽ ഇന്ത്യൻ പ്രതീക്ഷയായ ശ്രീശങ്കറിനാണ് ഒളിമ്പിക്സ് അസോസിയേഷന്റെ അനുമതി ലഭിച്ചത്. ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ തന്റെ വ്യക്തിഗത ദൂരം 8.26 ആക്കി മെച്ചപ്പെടുത്തി യതിന്റെ മികവിലാണ് യോഗ്യത ഉറപ്പിച്ചത്. ഇതിനിടെ ദേശീയ തലത്തിൽ ശാരീരിക ക്ഷമതാ സമയത്ത് മികച്ച സമയം കണ്ടെത്താനാകാത്തതിന്റെ ആശങ്കയിലായിരുന്നു താരം. ഇന്ന് വൈകിട്ട് പരിശീലകൻ കൂടിയായ പിതാവ് മുരളിയ്ക്കൊപ്പം ശ്രീശങ്കർ ടോക്കിയോവിലേക്ക് പുറപ്പെടും.
ഒളിമ്പിക്സിലെ ലോംഗ്ജംപ് മത്സരങ്ങൾ ജൂലൈ 31നാണ് നടക്കുന്നത്. 2018ൽ ദേശീയ റെക്കോഡ് തിരുത്തിയ താരമാണ് ശ്രീ ശങ്കർ. 8.20 മീറ്ററാണ് ശ്രീശങ്കർ 58-ാം ദേശീയ ഓപ്പൺ അത്ലറ്റിക്സ് മീറ്റിൽ താണ്ടിയത്. 2016ൽ അങ്കിത് ശർമയുടെ 8.19 മീറ്ററിന്റെ ദേശീയ റെക്കോഡാണ് ശ്രീശങ്കർ മറികടന്നത്. കായിക ക്ഷമതാ മത്സരങ്ങളിൽ 8 മീറ്റർ പോലും താണ്ടാനാവാതെ പോയത് വലിയ ഞെട്ടലാണ് അസോസിയേഷന് ഉണ്ടാക്കിയത്.
Comments