മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിൽ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവരെ രക്ഷപെടുത്താനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പല സ്ഥലങ്ങളും രക്ഷാപ്രവർത്തകർക്ക് പോലും എത്താൻ സാധിക്കാത്ത വിധം ഒറ്റപ്പെട്ട നിലയിലാണ്. ഇതിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ചിപ്ലൂണിലെ രത്നനഗരിയിൽ നിന്നുള്ള അതിദാരുണമായ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്തുന്നതിനിടെ ഒരു യുവതിയെ കൈവിട്ട് വെള്ളത്തിലേക്ക് പതിക്കുന്ന ദൃശ്യങ്ങളാണിത്. ടെറസിന് മുകളിൽ നിൽക്കുന്ന ആളുകൾ കയറുപയോഗിച്ച് യുവതിയെ മുകളിലേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൈവിട്ട് ഇവർ താഴേയ്ക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
അതേസമയം കഴിഞ്ഞ 40 വർഷത്തിനിടയിലെ ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണ് മഹാരാഷ്ട്രയിൽ ലഭിക്കുന്നത്. ചിപ്ലൂണിന്റെ 50 ശതമാനത്തിലധികം ഭാഗവും വെള്ളത്തിനടിയിലാണ്. തീരനഗരമാണ് ചിപ്ലൂൺ. 70000 പേരാണ് ഇവിടെ താമസിക്കുന്നത്. 5000ൽ അധികം പേർ ഇപ്പോഴും പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. കൊങ്കൺ മേഖലയിലും പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
#MaharashtraRains
Konkan region of Maharashtra is witnessing worst ever floods.#Chiplun worst hit with the entire city being inundated, leaving more than 5,000 people stranded, breaking all records from 2005.Scary visual from Chiplun today…
God save the world 😔 pic.twitter.com/1xSgCOb0Hs
— Puja Bharadwaj (@Pbndtv) July 23, 2021
Comments