തിരുവനന്തപുരം: കോറോണ വ്യാപനം കണക്കിലെടുത്ത് ഈ വർഷം കർക്കടകവാവിന് ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ബലി തർപ്പണം സംഘടിപ്പിച്ചാൽ ശാരീരിക അകലം ഉൾപ്പടെയുള്ള കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
കഴിഞ്ഞ വർഷവും ബലി തർപ്പനത്തിന് അനുമതി നൽകിയിരുന്നില്ല. വിശ്വാസികൾക്ക് വീടുകളിൽ ബലി തർപ്പണം നടത്താവുന്നതാണെന്നും ബോർഡ് വ്യക്തമാക്കി. നിലവിൽ ക്ഷേത്രദർശനത്തിനുള്ള ആളുകളുടെ എണ്ണം വിശേഷദിവസത്തിൽ നാൽപ്പതും മറ്റ് ദിവസങ്ങളിൽ അത് പതിനഞ്ചും ആണ്. അത് അങ്ങനെ തന്നെ തുടരാനാണ് ബോർഡിന്റെ തീരുമാനം.
Comments