തൃശൂർ: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി.ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാര്‍ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അനീഷ് കുമാർ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സിപിഎം തിരഞ്ഞെടുപ്പിലൊഴുക്കിയത് ബാങ്കിലെ പണമാണെന്നും ബിജെപി ആരോപിക്കുന്നു.
സഹകരണവകുപ്പോ,കേരളാ പോലീസോ ,വിജിലൻസോ അന്വേഷിച്ചാൽ സത്യാസന്ധമായ വസ്തുത പുറത്തുവകൊണ്ടുവരാനാവില്ലെന്ന് അനീഷ് പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്ക് കത്ത് നൽകുമെന്നും അനീഷ് പറഞ്ഞു.കേന്ദ്രത്തിലെ പുതിയ സഹകരണവകുപ്പിന്റെ ചുമതലയുള്ള മന്ത്രികൂടിയാണ് അമിത്ഷാ.
കേസുമായി ബന്ധപ്പെട്ട് ആറു സിപിഎം പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. തെരഞ്ഞടുപ്പ് സമയത്ത് സിപിഎം ഒഴുക്കിയത് കരവന്നൂർ ബാങ്കിലെ പണമാണെന്നും ബിജെപി വ്യക്തമാക്കുന്നു. കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ സിപിഎം വിമർശനം ഉന്നയിക്കുമ്പോഴും നിരവധി സിപിഎം പ്രവർത്തരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംശയമുണർത്തുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.
Comments