അഗർത്തല: സർവ്വേ നടത്താനെന്ന പേരിൽ ത്രിപുരയിലെത്തിയ പ്രശാന്ത് കിഷോറിനെയും സംഘത്തെയും പോലീസ് തടഞ്ഞു. രാഷ്ട്രീയ സർവ്വേ നടത്താൻ തൃണമൂൽ കോൺഗ്രസ്സിന്റെ സംഘത്തിനൊപ്പമാണ് പ്രശാന്ത് കിഷോർ ത്രിപുരയിൽ എത്തിയത്. സർവ്വേയുടെ പേരിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചേരിതിരിവുണ്ടാക്കാനാണ് പ്രശാന്ത് കിഷോർ എത്തിയതെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ പശ്ചിമബംഗാളിലില്ലാത്ത പ്രതിപക്ഷ ബഹുമാനം ത്രിപുരയിലും പ്രതീക്ഷിക്കേണ്ടെന്ന് ബി.ജെ.പി സംസ്ഥാന ഘടകം പറഞ്ഞു.
തൃണമൂൽ ത്രിപുരയിൽ നടത്താനുദ്ദേശിക്കുന്നത് രാഷ്ട്രീയ കുതന്ത്രമാണ് എന്നാണ് സംസ്ഥാന ഭരണകൂടവും പറയുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം തകർക്കാനാണ് തൃണമൂലിന്റെ ശ്രമമെന്നും സാധാരണഗതിയിലുള്ള ഏതൊരു സംഘടനാ പ്രവർത്തനങ്ങൾക്കും സർക്കാർ എതിരല്ലെന്നും ത്രിപുര ആഭ്യന്തരവകുപ്പ് അറിയിച്ചു.
ഇരുപത്തിരണ്ട് പേരടങ്ങുന്ന സംഘവുമായാണ് പ്രശാന്ത് കിഷോർ ത്രിപുരയിൽ എത്തിയത്. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ യോഗം നടത്തിയതായും പോലീസ് അറിയിച്ചു. കൊറോണ മാനദണ്ഡം ലംഘിച്ചതിന് പ്രത്യേകം കേസ് എടുത്തതായും പോലീസ് വ്യക്തമാക്കി.
Comments