ന്യൂഡൽഹി : രാജ്യത്ത് റെയിൽവേയുടെ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നത് വ്യാപകമാകുന്നു. 179 ആരാധനാലയങ്ങളാണ് ഇത്തരത്തിൽ റെയിൽവേയുടെ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
മസ്ജിദുകളും ദർഗകളുമാണ് ഇവയിൽ കൂടുതൽ. റെയിൽവേ പ്രൊട്ടക്ഷൻ ടീമിനും, റെയിൽവേ പോലീസിനുമൊപ്പം ചേർന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു . ഈ ആരാധനാലയങ്ങളിലെല്ലാം ദിനം പ്രതി അധികൃതർ പരിശോധന നടത്തിവരുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു.
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത് പ്രതിരോധിക്കുന്നതിനുള്ള നടപടികളും റെയിൽവേ മന്ത്രാലയം കൈക്കൊണ്ടു. റെയിൽവേയുടെ ഭൂമിയിൽ നിന്നും ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനായി ആവശ്യമായ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments