ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം മതമൗലിക വാദികൾ അടിച്ചു തകർത്ത സംഭവത്തെ അപലപിച്ച് ബലൂചിസ്താൻ അവാമി പാർട്ടി നേതാവ് ധനേഷ് കുമാർ. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം. മതമൗലിക വാദികളെ നിലയ്ക്ക് നിർത്തുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഭോംഗിലെ ആക്രമണം ഉണ്ടായ ഹിന്ദു ക്ഷേത്രത്തിൽ നിന്നും കേവലം രണ്ട് കിലോ മീറ്റർ മാത്രമാണ് പോലീസ് സ്റ്റേഷനിലേക്ക് ഉള്ള ദൂരം. ക്ഷേത്രം ആക്രമിക്കാൻ മതമൗലിക വാദികൾ പദ്ധതിയിടുന്നതായി പോലീസിന് വിവരം നൽകിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില ദേശവിരുദ്ധ ശക്തികൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ചു കയറി. ക്ഷേത്രം നശിപ്പിക്കുക മാത്രമല്ല മറിച്ച് തിരുവാഭരണമുൾപ്പെടെ മോഷ്ടിക്കുകയും ചെയ്തു. നടക്കാൻ പാടില്ലാത്ത ഇത്തരം സംഭവങ്ങൾ പാകിസ്താനിൽ നിത്യ സംഭവമാകുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Comments