ടോക്കിയോ: വടക്കൻ ജപ്പാനിൽ പാനാമേനിയൻ ചരക്ക് കപ്പൽ രണ്ടായി പിളർന്ന് അപകടം. കപ്പലിലുണ്ടായിരുന്ന 21 അംഗ ജപ്പാനീസ്-ഫിലിപ്പീൻസ് ജീവനക്കാരെ തീരദേശ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി. 39,910 ടൺ വുഡ്-ചിപ്പ് കാരിയറായ ക്രിംസൺ പോളാരിസ് എന്ന കപ്പലിനാണ് അപകടം സംഭവിച്ചത്.
ജപ്പാനിലെ ഹാച്ചിനോ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കാലാവസ്ഥാ വ്യതിയാനം മൂലം തുറമുഖത്തേക്ക് അടുപ്പിക്കാൻ കഴിയാതെ വന്നതോടെ നാല് കിലോമീറ്റർ അകലെ കപ്പൽ നങ്കൂരമിടുകയായിരുന്നു. ഇതിനുപിന്നാലെയാണ് അപകടം സംഭവിച്ചത്.
കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച തടയാനുള്ള ശ്രമത്തിലാണ് അധികൃതർ. 5.1 കിലോമീറ്റർ ദൂരപരിധിയിൽ എണ്ണ കലർന്നിട്ടുണ്ട്. പിളർന്ന രണ്ട് ഭാഗങ്ങളും കടലിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Comments