ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചു. ഖൈബർ പക്തുൻഖ്വയിലെ ഗാസിയിലാണ് സംഭവം.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് നേതാവാണ് പെൺകുട്ടിയെ മതം മാറ്റിയത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് എടുത്തതായാണ് റിപ്പോർട്ടുകൾ.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പിടിഐ നേതാവ് തട്ടിക്കൊണ്ടു പോയത്. പരീക്ഷയ്ക്കായി പുലർച്ചെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നുവെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീടാണ് പെൺകുട്ടി മതം മാറിയവിവരം അറിയുന്നത്. നിയമ പ്രകാരം പെൺകുട്ടിയ്ക്ക് വിവാഹ പ്രായം ആയിട്ടില്ല. അതിനാൽ വിവാഹം അസാധുവാണെന്നും, പെൺകുട്ടിയെ വിട്ട് നൽകണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത് എന്നാണ് പിടിഐ നേതാവിന്റെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
Comments