വാഷിങ്ടൻ: താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് ട്രംപ് രംഗത്ത്. അഫ്ഗാനിസ്ഥാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ബൈഡന്റെ വികലമായ നയമാണെന്നും ട്രംപ് പറഞ്ഞു. താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുക്കുകയും തുടർന്ന് പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടതോടെയാണ് ബൈഡനെ രൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയത്.
ബൈഡന്റെ കഴിവില്ലായ്മയാണ് അഫ്ഗാൻ പ്രശ്നം രൂക്ഷമാക്കിയത്. അമേരിക്കയിൽ കോവിഡ് കേസിലുണ്ടായ വർധനവ്, സാമ്പത്തിക തകർച്ച എന്നിവയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു.
അതിനിടെ അഫ്ഗാൻ വിഷയത്തിൽ ബൈഡൻ ഭരണകൂടം എന്ത് നടപടിയെടുക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റു നോക്കുകയാണ്. അഫ്ഗാനിലെ സംഭവവികാസങ്ങൾ അമേരിക്ക നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
Comments