ന്യൂഡൽഹി: അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. പൊതുസേവനത്തിൽ ഇനി പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് രാജിക്കത്തിൽ പറയുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈൽ മുൻ കോൺഗ്രസ് പ്രവർത്തക എന്നാക്കിയിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ട് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായി രാജിക്കത്തില്‍ സുഷ്മിത വ്യക്തമാക്കി. പാര്‍ട്ടി, നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്ക് നന്ദി. പാര്‍ട്ടിക്ക് ഒപ്പമുണ്ടായിരുന്നത് ഒട്ടേറെ ഓര്‍മകള്‍ നിറഞ്ഞ യാത്രയായിരുന്നു. നല്കിയ ഉപദേശങ്ങള്‍ക്കും അവസരങ്ങള്‍ക്കും, സോണിയ ഗാന്ധിക്ക് വ്യക്തിപരമായും നന്ദി അറിയിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും രാജിക്കത്തില്‍ സുഷ്മിത വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത 16-ാം ലോക് സഭയില്‍ അംഗമായിരുന്നു. അസമിലെ സില്‍ച്ചറില്‍ നിന്നായിരുന്നു സുഷ്മിത തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ 2014 വരെ അസം നിയമസഭാംഗവുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് സുഷ്മിത നേരത്തേയും പാര്‍ട്ടിക്കുള്ളില്‍ രാജിഭീഷണി മുഴക്കിയിരുന്നു. അന്ന് പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് സുഷ്മിതയെ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
Comments