കോഴിക്കോട് : മാങ്കാവിൽ ലഹരി വസ്തുക്കളുമായി സത്രീയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കുരവൻതിരുത്തി സ്വദേശിനി റജീന, ചാലിയം സ്വദേശി മുഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നായി 29 ഗ്രാം മാരക ലഹരിമരുന്ന് എക്സൈസ് പിടികൂടി.
പരപ്പനങ്ങാടിയിൽ നിന്നും ആദ്യം മുഷാഹിദിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റജീനയുടെ അറസ്റ്റ്. നാല് ഗ്രാം ലഹരിമരുന്നാണ് മുഷാഹിദിൽ നിന്നും പിടികൂടിയത്.
റജീനയുടെ മാങ്കാവിലെ ഫ്ളാറ്റിൽ നിന്നാണ് ബാക്കി വരുന്ന 25 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. വർഷങ്ങളായി ഇവർ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിറ്റുവരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും.
ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.
Comments