കാബൂൾ : താലിബാൻ ഭീകരരിൽ നിന്നും അഫ്ഗാനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കൊൽക്കത്തയിലെ അഫ്ഗാൻ പൗരന്മാരാണ് ഈ ആവശ്യം ഉയർത്തുന്നത്. അഫ്ഗാൻ ജനതയെ രക്ഷിക്കാൻ നരേന്ദ്ര മോദിയ്ക്കേ സാധിക്കൂവെന്നും ഇവർ പറയുന്നു.
പാകിസ്താന്റെ ഉദ്ദേശങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് 25 വർഷങ്ങൾക്ക് മുൻപ് അഫ്ഗാനിൽ നിന്നും കൊൽക്കത്തയിൽ എത്തിയ സഹീർ ഖാൻ വ്യക്തമാക്കുന്നു. ചൈനയിലും, സൗദി അറേബ്യയിലും വിശ്വസിക്കുന്നില്ല. ഇന്ത്യയിൽ മാത്രമാണ് വിശ്വാസം. ഇന്ത്യമാത്രമാണ് അഫ്ഗാന്റെ യദാർത്ഥ സുഹൃത്തെന്നും ഖാൻ പറഞ്ഞു.
അഫ്ഗാൻ ജനതയോട് പാകിസ്താനുമായി ബന്ധം ആഗ്രഹിക്കുന്നുണ്ടോയെന്ന് ആരാഞ്ഞാൽ ഇല്ലെന്നാകും ഉത്തരമെന്ന് പാർക്ക് സർകസിൽ താമസിക്കുന്ന ഇബ്രാഹിം ഖാൻ വ്യക്തമാക്കുന്നു. അ
ഫ്ഗാൻ ജനത അടിമയാണെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ അവരാണ് മറ്റുള്ളവരുടെ അടിമ. പാകിസ്താനിൽ നിന്നും ഒന്നും തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയ്ക്ക് ലോകശക്തികളിൽ നിർണായക സ്ഥാനമാണുള്ളതെന്നും അതിനാൽ അഫ്ഗാൻ വിഷയത്തിൽ ഇടപെടണമെന്നുമാണ് യാസ്മിൻ നിഗർ ഖാൻ ആവശ്യപ്പെടുന്നത്. നല്ല താലിബാൻ മോശം താലിബാൻ എന്നിങ്ങനെയില്ല. എല്ലാം ഒന്നാണ്. അഫ്ഗാൻ താലിബാൻ പാകിസ്താൻ താലിബാൻ എന്നിങ്ങനെയാണ് ഉള്ളതെന്നും യാസ്മിൻ പറയുന്നു.
Comments