കണ്ണൂർ : ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിന് തുടർന്ന് അറസ്റ്റിലായ വനിതകളെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത് മുൻ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ. ഇവിടെ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ, ലാപ്ടോപ് മൊബൈൽ ഫോൺ എന്നിവയിൽ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉള്ളാൾ മുൻ കോൺഗ്രസ് എംഎൽഎ ബിഎം ഇദിനപ്പയുടെ വീട്ടിലായിരുന്നു പരിശോധന.
കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു ഇദിനപ്പയുടെ വീട്ടിൽ ഉൾപ്പെടെ എൻഐഎ പരിശോധന നടത്തിയത്. ഇവിടെ നിന്നും കൊച്ചുമകൻ അമർ അബ്ദുൾ റഹ്മാന്റെ കമ്പ്യൂട്ടറും , ലാപ്ടോപ്പുമാണ് പിടിച്ചെടുത്തത്. ഇത് പരിശോധിച്ചതിലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മിസ്ഹ സിദ്ദിഖ്, ഷിഫ ഹാരിസ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ഇവരുടെ പിതൃസഹോദരീപുത്രൻ മിസ്ബാഹ് അൻവറിനെ കഴിഞ്ഞ മാർച്ചിൽ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു.
Comments