തിരുവനന്തപുരം : ആറ്റിങ്ങലിൽ വഴിയോരത്ത് മീൻകച്ചവടം ചെയ്തിരുന്ന സ്ത്രീയുടെ മീൻകുട്ട റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ നഗരസഭാ ജീവനക്കാർക്കെതിരെ നടപടി. ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരായ മുബാറക്, ഷിബു എന്നിവരെ സസ്പെന്റ് ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് നടപടി.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൺസ പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരെ പ്രദേശത്ത് നിന്ന് മാറ്റാനുള്ള ജീവനക്കാരുടെ ശ്രമമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കച്ചവടം ചെയ്യാൻ വന്ന അൽഫോൺസയുടെ മൂന്ന് കുട്ട മത്സ്യവും ജീവനക്കാർ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു. കയ്യേറ്റം ചെയ്ത ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗരസഭ ആദ്യ സ്വീകരിച്ചതെങ്കിലും സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതോടെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.
Comments