വാഷിംഗ്ടൺ : അടുത്ത നാല് മാസത്തിനുള്ളിൽ കുട്ടികൾക്കിടയിൽ പോളിയോ പോലുള്ള അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് രോഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഗവേഷകർ .
പെട്ടെന്നുള്ള അവയവ ബലഹീനതയാണ് രോഗത്തിന്റെ ലക്ഷണമെന്നും , ഈ ലക്ഷണങ്ങൾ മാതാപിതാക്കളും ഡോക്ടർമാരും കരുതിയിരിക്കണമെന്നും യുഎസ് ഗവേഷകർ പറയുന്നു . ശ്വാസകോശ സംബന്ധമായ അസുഖം അല്ലെങ്കിൽ പനി, കഴുത്ത് അല്ലെങ്കിൽ നടുവേദന തുടങ്ങിയ ന്യൂറോളജിക്കൽ അസുഖങ്ങളും ഏറെ ശ്രദ്ധിക്കണമെന്നും അമേരിക്കയിലെ സെന്റർ ഫോർ ഡീസിസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറയുന്നു .
അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് അടിയന്തിര ചികിത്സ വേണ്ട ഒരു രോഗമാണ് . ഉയർന്ന കൊറോണ വൈറസ് ബാധയുള്ള പ്രദേശങ്ങളിൽ പോലും രോഗികൾ ഉടൻ വൈദ്യസഹായം തേടണം. കൊറോണ വൈറസ് രോഗത്തിനെതിരെ പോരാടാനുള്ള ശാരീരിക അകലം പാലിക്കൽ നടപടികൾ കാരണം, ഈ വർഷം രോഗം കണ്ടെത്തുന്നത് വൈകിയേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.
അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് ഒരു അപൂർവ്വ ന്യൂറോളജിക്കൽ രോഗമാണ്. ഇത് സുഷുമ്നാ നാഡിയുടെ ഒരു ഭാഗത്തെ ബാധിക്കുന്നു. ശരീരത്തിലെ പേശികളും റിഫ്ലെക്സുകളും ദുർബലമാകാനും ഇത് കാരണമാകും.
2018 ൽ 42 സംസ്ഥാനങ്ങളിലെ 238 പേർ ഇത് മൂലം രോഗബാധിതരായി , അതിൽ 95 ശതമാനവും കുട്ടികളായിരുന്നു . അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞാൽ രോഗികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണം . ഓരോ ഘട്ടത്തിലും സമയം നിർണ്ണായകമാണെന്നും പ്രസ്താവനയിൽ പറയുന്നു.
Comments