ന്യൂഡൽഹി : കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്ത ഐഎസ് വനിതകളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ എൻഐഎ കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി.
താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്റ സിദ്ദിഖ് എന്നിവരെയാണ് ഡൽഹി എൻഐഎ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും എൻഐഎ കഴിഞ്ഞ ദിവസം ട്രാൻസിറ്റ് കസ്റ്റഡിയിൽ ഡൽഹിയിൽ എത്തിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഭീകര സംഘടനയ്ക്കായി ആശയ പ്രചാരണം നടത്തിയതിനാണ് എൻഐഎ വനിതകളെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇവർക്കെതിരെ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മിഷ്ഹ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോകുന്നതിനിടെ ഇറാനിൽ നിന്നും പിടിയിലായെന്നും, തുടർന്ന് കേരളത്തിലേക്ക് മടക്കി അയച്ചെന്നുമാണ് എൻഐഎ എഫ്ഐആറിൽ പറയുന്നത്. നേരത്തെ അറസ്റ്റിലായ അൻവറിനെയും, ഷിഫ ഹാരിസിനേയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. കശ്മീരിലുള്ള സഹായികൾക്ക് മിഷ്ഹ പണം നൽകിയിരുന്നു. ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഷ്ഹ അറസ്റ്റിലായതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
Comments