കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും ഗുരുഗ്രന്ഥ സാഹിബുമായി സിഖ് മതവിശ്വാസികൾ ഇന്ത്യയിലെത്തി. കാബൂളിൽ നിന്നും ഇന്ന് രാവിലെ 78 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇവരും ഉണ്ടായിരുന്നത്. മൂന്ന് ഗുരുഗ്രന്ഥ സാഹിബുകളാണ് 46 സിഖ് മത വിശ്വാസികൾക്കൊപ്പം ഇന്ത്യയിലെത്തിയത്.
കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, വി. മുരളീധരൻ ബിജെപി നേതാവ് ആർപി സിംഗ് എന്നിവർ വിശുദ്ധ ഗ്രന്ഥവുമായെത്തുന്ന സിഖ് വിശ്വാസികളേയും ഗ്രന്ഥത്തേയും സ്വീകരിച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സമയത്ത് സിഖ് മത വിശ്വാസികളെ രക്ഷിക്കാനായതിൽ തങ്ങൾ അനുഗൃഹീതരാണെന്ന് ഹർദീപ് സിംഗ് പുരി വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു.
ਵਾਹੁ ਵਾਹੁ ਬਾਣੀ ਨਿਰੰਕਾਰ ਹੈ
ਤਿਸੁ ਜੇਵਡੁ ਅਵਰੁ ਨ ਕੋਇ ।।ਕੁਝ ਸਮਾਂ ਪਹਿਲਾਂ ਕਾਬੁਲ ਤੋਂ ਦਿੱਲੀ ਆਏ ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੇ ਤਿੰਨ ਪਵਿੱਤਰ ਸਰੂਪ ਪ੍ਰਾਪਤ ਕਰਨ ਅਤੇ ਉਨ੍ਹਾਂ ਨੂੰ ਮੱਥਾ ਟੇਕਣ ਦੀ ਬਖਸ਼ਿਸ਼ ਪ੍ਰਾਪਤ ਹੋਈ |
@narendramodi @PMOIndia @AmitShah @MEAIndia pic.twitter.com/dMalyCkMEQ
— Hardeep Singh Puri (@HardeepSPuri) August 24, 2021
ഇന്നലെ ഇവരെ വ്യോമസേന വിമാനത്തിൽ കാബൂളിലെ തജിക്കിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. തങ്ങളുടെ വിശുദ്ധഗ്രന്ഥത്തേയും സിഖുകാരേയും സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. 536 പേരെയാണ് മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെത്തിച്ചത്. അഫ്ഗാനിസ്താനിലെ സാഹചര്യവും താലിബാനോടും പുതിയ ഭരണകൂടത്തോടും ഉള്ള ഇന്ത്യയുടെ നിലപാടും വിശദീകരിക്കാൻ കേന്ദ്രസർക്കാർ വ്യാഴാഴ്ച സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
Comments