കാബൂൾ: അഫ്ഗാനിൽ ഇരട്ട ചാവേർ സ്ഫോടനം നടന്നതിന് പിന്നാലെ കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സൂചന. ഇതിന്റെ ഭാഗമായി ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഐഎസ് ഭീകരരിൽ നിന്നും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഇനിയും സ്ഫോടനങ്ങൾ ഉണ്ടായേക്കാം. റോക്കറ്റാക്രമണത്തിനും കാർ ബോംബ് സ്ഫോടനത്തിനും സാധ്യതയുണ്ടെന്നാണ് വിവരം. അതിനാൽ കഴിയുന്നത്ര മുൻകരുതലുകൾ അമേരിക്ക സ്വീകരിച്ചിട്ടുണ്ടെന്നും യുഎസ് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന് കാരണക്കാരായ അക്രമികളെ വേട്ടയാടുമെന്നും തിരിച്ചടിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടതായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികിരിച്ചിരുന്നു. ‘ഞങ്ങൾ ക്ഷമിക്കില്ല, മറക്കില്ല. നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യുമെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രതികരണത്തിൽ ബൈഡൻ അറിയിച്ചത്. കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാരെയും തങ്ങളെ സഹായിച്ച അഫ്ഗാനികളെയും യുഎസിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'I bear responsibility for, fundamentally, all that's happened of late,' President Joe Biden said about the events of the past two weeks in Afghanistan, though he proceeded to assign some blame to his predecessor Donald Trump https://t.co/r4qLbFqUzq pic.twitter.com/mFX9wbx1CW
— Reuters (@Reuters) August 27, 2021
അഫ്ഗാനിൽ നിന്ന് പലായനം മാർഗം തേടുന്ന സ്വദേശികളെയും താമസക്കാരെയും രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കിടെ വ്യാഴാഴ്ചയാണ് വിമാനത്താവളത്തിന് സമീപം ഐഎസ് ഭീകരരുടെ ആക്രമണങ്ങൾ നടന്നത്. ഇരട്ട സ്ഫോടനത്തിൽ അമേരിക്കൻ സൈനികരുൾപ്പെടെ നൂറുക്കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന് പിന്നാലെ വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന കനാലിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ അത്യധികം വേദനയോടെയാണ് ലോകം മുഴുവൻ കണ്ടത്.
Comments