ലക്നൗ : ബധിരരും മൂകരുമായ 1500 കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റിയ കേസിലെ പ്രതികളായ ഉമർ ഗൗതത്തിനെയും , സലാഹുദ്ദീൻ ഷെയ്ക്കിനെയും അറസ്റ്റ് ചെയ്യാൻ ഗുജറാത്ത് പോലീസ് ഉത്തർപ്രദേശിലെത്തി . നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ഇരുവരും ഇപ്പോൾ ലക്നൗ ജയിലിലാണ്.
പ്രാദേശിക കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്റുമായി വഡോദരയിൽ നിന്നുള്ള പോലീസ് സംഘം ലക്നൗവിലെത്തിയതായി വഡോദര പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.പാവപ്പെട്ട കുട്ടികൾ, തൊഴിലില്ലാത്ത, യുവാക്കൾ, കേൾവിശക്തിയോ, സംസാര ശേഷിയോ ഇല്ലാത്ത കുട്ടികൾ എന്നിവരെയാണ് ഇവർ പ്രധാനമായും ഇരയാക്കിയിരുന്നത് എന്നാണ് വിവരം. ഇരുവർക്കും പാകിസ്താൻ ചാര സംഘടനയായ ഇന്റർസർവ്വീസ് ഇന്റലിജൻസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു
നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കായി ചാരിറ്റി സംഘടനയുടെ ഫണ്ട് വക മാറ്റി ഉപയോഗിക്കുകയും , ഡൽഹി കലാപത്തിൽ അറസ്റ്റിലായവർ ഉൾപ്പെടെ സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്ക് നിയമ സഹായം നൽകുന്നതിലും ഇരുവരും മുൻ പന്തിയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് മതപരിവർത്തനങ്ങൾക്കായി ആറ് കോടി രൂപയും നിയമസഹായമായി 60 ലക്ഷം രൂപയും ഷെയ്ഖ് ഉമർ ഗൗതമിന് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇവരുടെ സംഘടനയ്ക്ക് 4 വർഷത്തിനുള്ളിൽ 10 കോടി രൂപയുടെ ഫണ്ടാണ് ലഭിച്ചത്.കേൾവി ശക്തിയും, സംസാര ശേഷിയും ഇല്ലാത്ത കുട്ടികളെയായിരുന്നു മനുഷ്യബോംബുകളായി ഉപയോഗിക്കാൻ സംഘം ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമായിരുന്നു .വഡോദരയിലെ എ എഫ് എം ഐ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ ഷെയ്ക്ക് മതപരിവർത്തനത്തിനായി വിദേശ ഫണ്ടുകൾ ഉപയോഗപ്പെടുത്തുകയായിരുന്നു. സലാഹുദ്ദീന്റെ എൻജിഒയ്ക്ക് ലഭിച്ച ഫണ്ടുകളിൽ ഭൂരിഭാഗവും യുകെ, അമേരിക്ക ആസ്ഥാനമായുള്ള സംഘടനകളിൽ നിന്നുള്ളതാണ്.
ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലായി നൂറ് മസ്ജിദുകൾ പണിയുന്നതിനായി പ്രതികൾ 7.27 കോടി രൂപയാണ് സമാഹരിച്ചത്. നോയിഡയിലെ ഒരു സ്കൂളിലെ ബധിരരും മൂകരുമായ 1500 കുട്ടികളെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
Comments