ന്യൂഡൽഹി: കൊറോണ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ ആഗസ്റ്റ് മാസത്തിലും വർദ്ധനവ് രേഖപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെയാണ് ഈ നേട്ടം. 1.12 ലക്ഷം കോടി രൂപയാണ് വരുമാനം.തുടർച്ചയായ രണ്ടാം തവണയാണ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരുമാനം ലഭിക്കുന്നത്.
രാജ്യത്തെ മൊത്തം ജി.എസ്.ടി വരുമാനം 1,12,020 കോടി രൂപയാണ്. ഇതിൽ 20,522 കോടി രൂപ കേന്ദ്ര വിഹിതമാണ്.സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനം 26,0605 കോടി രൂപയോളം വരും.സംയോജിത ജിഎസ്ടി 56,247 കോടി രൂപയും. 8,646 കോടി രൂപ സെസാണ്.
ജൂണിന് മുൻപ് കഴിഞ്ഞ ഒമ്പത് മാസത്തോളം ഒരു ലക്ഷം കോടിയിലധികം രൂപ ജിഎസ്ടി ലഭിച്ചിരുന്നു.കൊറോണപ്രതിസന്ധികാരണമാണ് ജൂണിൽ ജിഎസ്ടി വരുമാനം കുറഞ്ഞത്. എന്നാൽ കൊറോണ വ്യാപനം കുറഞ്ഞതോടെ ജൂലൈയിൽ വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു.
സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതിന്റെ സൂചനയാണിയെന്ന് ധനമന്ത്രാലയം പറഞ്ഞു.നികുതി വോട്ടിപ്പുകാരെ കണ്ടെത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി അടുത്തിടെയാണ് സർക്കാർ നികുതി മേഖലയിൽ ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിച്ചത്. ഇതും വരുമാനം വർദ്ധിക്കുന്നതിന്റെ കാരണമായി കണക്കാക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം കൂട്ടിചേർത്തു.വരും മാസങ്ങളിൽ ഇതിലും കൂടുതൽ വരുമാനം പ്രതീക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments