ല്കനൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് തന്നെ അധികാരത്തിൽ വരുമെന്ന് എബിപി സിവോട്ടർ സർവ്വേ ഫലം. വലിയ ഭൂരിപക്ഷത്തിൽ യോഗി ആദിത്യനാഥ് അധികാരം നിലനിർത്തുമെന്നാണ് സർവ്വേ ഫലത്തിൽ പറയുന്നത്. ആകെ സർവ്വേയിൽ പങ്കെടുത്തവരിൽ 48 ശതമാനവും ബിജെപി അധികാരത്തിൽ എത്തുമെന്നാണ് സൂചിപ്പിച്ചത്. 36 ശതമാനം പേർ അഖിലേഷ് യാദവ് അധികാരം പിടിക്കുമെന്നും 16 ശതമാനം പേർ മറ്റുള്ളവർ അധികാരത്തിലെത്തുമെന്നും കരുതുന്നു.
ഉത്തർപ്രദേശിലെ 403 അംഗ നിയമസഭയിൽ ബിജെപിക്ക് 259 – 267 സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. എസ്പിയ്ക്ക് 109-117 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവ്വേ ഫലം. കോൺഗ്രസ് 3 മുതൽ 7 സീറ്റുകളിൽ ഒതുങ്ങുമ്പോൾ മറ്റുള്ളവർക്ക് 6 മുതൽ 10 സീറ്റ് വരെ ലഭിക്കാമെന്നും സിവോട്ടർ സർവ്വേ ഫലങ്ങൽ സൂചിപ്പിക്കുന്നു. ബിഎസ്പിയ്ക്ക് 12 മുതൽ 16 സീറ്റുകളിലാണ് സാദ്ധ്യത.
കഴിഞ്ഞ ദിവസം ജൻകിബാത്ത് ഏഷ്യാനെറ്റ് നടത്തിയ പ്രീപോൾ സർവ്വേയിലും യോഗി ആദിത്യനാഥ് അധികാരം നിലനിർത്തുമെന്ന് സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ 70 ശതമാനം പേരും തൃപ്തി അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിന് പുറമെ, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലും ബിജെപി ഭരണം സർവ്വേയിലെ നിരീക്ഷണം.
Comments