ടെഹ്റാൻ : അഫ്ഗാനിലെ പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാന് സഹായം നൽകിയ പാകിസ്താനെ വിമർശിച്ച് ഇറാൻ. സംഭവത്തിൽ പാകിസ്താനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ വക്താവ് സയീദ് ഖാദിബ്സാദേഹ് പറഞ്ഞു. പഞ്ചശിറിൽ താലിബാൻ പതാക ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.
പഞ്ചശീറിലെ പാക് ആക്രമണം അത്യന്തം അപലപനീയവും കുറ്റകരവുമാണ്. അഫ്ഗാനിലുണ്ടായ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു. ശത്രുക്കളെയോ, അക്രമികളെയോ അംഗീകരിക്കുന്ന രാജ്യമല്ല അഫ്ഗാൻ എന്നും സയീദ് വ്യക്തമാക്കി.
പഞ്ചശിറിലെ പ്രതിരോധ സേനാംഗങ്ങളുടെ വീരമൃത്യു വളരെ നിരാശാ ജനകമാണ്. മേഖലയിലെ പാകിസ്താൻ ഇടപെടൽ സൂക്ഷ്മമായി പരിശോധിക്കും. അഫ്ഗാനിലെ ഓരോ നീക്കങ്ങളും ഇറാൻ നിരീക്ഷിക്കാറുണ്ട്. അഫ്ഗാനിലെ പ്രശ്നം പരിഹരിക്കാൻ ആഭ്യന്തര ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ പഞ്ചശിറിൽ പാക് സൈന്യം ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
Comments