സൂറത്ത്: ബലാത്സംഗകുറ്റം പുറത്തുപറയുമെന്ന ഭയത്താൽ യുവതിയെ കൊന്ന് റെയിൽവെ പാളത്തിൽ തള്ളി. മുഖം വികൃതമാക്കിയ രീതിയിലാണ് ബീഹാർ സ്വദേശിനിയായ സീത ഭഗത്തിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ ഖംഗോരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കഴുത്ത് മുറിച്ച് മുഖം വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ മുഖത്തെ തൊലി നീക്കം ചെയ്തിരുന്നു. നന്ദൂർബാർ ജില്ലയിലെ റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം ഉപേക്ഷിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ യുവതിയുമായി ബന്ധമുണ്ട്. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മാണ്ഡ്വിക്കടുത്തുള്ള ഗ്രാമത്തിലെ ഒരു ഫാക്ടറി ജീവനക്കാരനാണ് ഇയാൾ. സ്ത്രീയെ നന്ദൂർബാറിലേക്ക് ട്രെയിനിൽ കൊണ്ടുപോയി കൊല ചെയ്യുകയായിരുന്നു . കൊലപാതകം നടത്തി മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം സംശയം തോന്നാതിരിക്കാൻ ഇയാൾ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബീഹാറിൽ നിന്ന് യുവതിയെ സൂറത്തിലേക്ക് റായ് കൊണ്ടുവന്നത് .വിവാഹം കഴിച്ചില്ലെങ്കിൽ റായ്ക്കെതിരെ ബലാത്സംഗ പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ബലാത്സംഗ പരാതി നൽകുമെന്ന് ഭയന്നാണ് താൻ കൊല നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
Comments