ന്യൂഡൽഹി: യാത്രാ വിമാനം പറത്തുന്ന എല്ലാ വൈമാനികർക്കും ശ്വാസ പരിശോധന പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യോമയാന വകുപ്പിന്റെ ഡയറക്ടർ ജനറലാണ് വിവരം അറിയിച്ചത്. വൈമാനികർക്കൊപ്പം വിമാനത്തിൽ ജോലി ചെയ്യുന്ന ക്യാബിൻ ക്രൂ, മറ്റ് ജീവനക്കാർ എന്നിവരും ശ്വാസ പരിശോധന നടത്തണം.
കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് താൽക്കാലികമായി ശ്വാസ പരിശോധന നിർത്തിവെച്ചത്. നിലവിലെ വ്യോമയാന രംഗത്തെ കൊറോണ ബാധയും രോഗമുക്ത രായവരുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കുകയാണെന്നും ഡി.ജി.സി.എ അറിയിച്ചു. സാധാരണ ഗതിയിൽ വിമാനക്കമ്പനികൾ എല്ലാ ദിവസവും 5 ശതമാനം പേരുടെ ശ്വാസ പരിശോധനയാണ് നടത്താറ്.
നിലവിൽ രാജ്യത്താകമാനമുള്ള കൊറോണ ബാധയിൽ വലിയ കുറവാണ് രേഖപ്പെ ടുത്തുന്നത്. വിമാന കമ്പനികളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ കാര്യത്തിലും മെച്ചപ്പെട്ട റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. മൂന്നാം തരംഗം വ്യാപിക്കാത്ത പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾ വർദ്ധിപ്പിക്കേണ്ടതായി വരും. അതിനാൽ ജീവനക്കാരുടെ ശാരീരിക ക്ഷമത യുടെ ഭാഗമായ ശ്വാസ പരിശോധന മുമ്പത്തെപോലെ തുടരാനാണ് തീരുമാനമെന്നും വ്യോമ യാന മന്ത്രാലയം അറിയിച്ചു.
Comments