മെക്സിക്കോ സിറ്റി: ഗർഭച്ഛിദ്രം കുറ്റകരമല്ലെന്ന വിധിയുമായി മെക്സിക്കോ സുപ്രീം കോടതി. സുപ്രീം കോടതി ജസ്റ്റിസായ ലൂയിസ് മരിയ അഗ്യൂലറാന്റേതാണ് ഉത്തരവ് ഇത് ‘സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ചരിത്രപരമായ നടപടിയാണെന്നും ഉത്തരവിനെ ജസ്റ്റിന് ലൂയിസ് വിശേഷിപ്പിച്ചു’
വടക്കൻ സംസ്ഥാനമായ കോഹുവിലാണ് സംഭവം. രാജ്യത്തെ നാല് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഗർഭച്ഛിദ്രം നിലവിൽ കർശനമായി നിയന്ത്രിച്ചിരിന്നു. നിലവിൽ ബലാത്സംഗ കേസുകളിലോ അമ്മയുടെ ജീവൻ അപകടത്തിലാകുമെന്ന കേസുകളിലോ ആണ് സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിരുന്നത്.
ഗർഭച്ഛിദ്ര അവകാശങ്ങൾക്കായി പ്രചാരണം നടത്തുന്ന ഇൻഫർമേഷൻ ഗ്രൂപ്പ് ഓൺ റിപ്രൊഡക്റ്റീവ് ചോയ്സ് ഈ തീരുമാനത്തെ ‘ചരിത്രപരം’ എന്ന വിശേഷിപ്പിച്ചു. രാജ്യത്തെ സ്ത്രീകൾക്ക് കുട്ടിയെ സംരക്ഷിക്കാനുളള കഴിവുണ്ടെന്നും അവർക്ക് ഗർഭം ധരിക്കാനും ഗർഭച്ഛിദ്രം നിർണ്ണയിക്കാനുള്ള സാഹചര്യങ്ങളും സ്വാതന്ത്ര്യവും ഉണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഫെമിനിസ്റ്റുകളും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തുക്കുന്നവരും ഉയർന്ന പ്രതിഷേധങ്ങളാണ് മെക്സിക്കോയിൽ നടത്തിയത് . വടക്കൻ സംസ്ഥാനമായ കോഹുവിലയിൽ നിയമവിരുദ്ധ ഗർഭച്ഛിദ്രം നടത്തുന്ന സ്ത്രീകൾക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയാണ് സുപ്രീം കോടതി വിധിച്ചത്. എന്നാൽ ഗർഭച്ഛിദ്രം നടത്തിയതിന് ജയിലിലായ സ്ത്രീകളെ ഉടൻ മോചിപ്പിക്കുമെന്നും കോടതി അറിയിച്ചു.
രാജ്യത്തുടനീളം നിലവിൽ വരാൻ കുറച്ച് സമയമെടുക്കും. എന്നാൽ ഓരോ സംസ്ഥാനത്തിനും പുതിയ നിയമനിർമ്മാണത്തിനുള്ള ഒരു മാർഗരേഖയാണ് ഇതെന്നും കോടതി പറഞ്ഞു.
Comments